അങ്ങാടികൾ സജീവമാകുന്ന കാലത്തിനു മുമ്പ് ഉത്സവങ്ങളെന്നാൽ അത് ചന്തകൾ കൂടിയായിരുന്നു. പെൺ കുട്ടികൾ കൈകളിലണിഞ്ഞു ചന്തം നോക്കിയിരുന്ന കുപ്പിവളകൾ മുതൽ ഗൃഹോപകരണങ്ങൾ വരെ കിട്ടണമെങ്കിൽ അന്നത്തെ കാലത്ത് ഏക ആശ്രയം ഉത്സവ പറമ്പുകൾ തന്നെ ആയിരുന്നു.. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന ഉത്സവചന്തകൾ ഇപ്പോഴും ചില ഭാഗങ്ങളിൽ നടന്നുവരുന്നു..
കൊടുങ്ങല്ലൂരിൽ പിച്ചള ഓട് ചെമ്പു തുടങ്ങിയ ലോഹ നിർമ്മിത വസ്തുക്കൾക്കായിരുന്നു പ്രാമുഖ്യമെങ്കിൽ തിരുവില്വാമല കൽച്ചട്ടികളുടെ പ്രധാന വില്പനച്ചന്തയായിരുന്നു. തിരുവില്വാമലയിൽ പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ ചന്തക്കച്ചവടം നിലച്ചുപോയി. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും അങ്ങാടികൾ നിറഞ്ഞതോടെ ഉത്സവ പ്പറമ്പിലെ കച്ചവടങ്ങൾ ഓരോന്നായി വിട പറയുകയാണ്: വള്ളുവനാടൻ ഉത്സവവേദികളിൽ ഇന്നും കാണാനാവുന്ന ഒന്നാണ് മീൻ കച്ചവടം....
കറൻസികൾ ഇല്ലാതിരുന്ന കാലത്ത് നടപ്പിലുണ്ടായിരുന്ന ബാർട്ടാർ സംവിധാനത്തെ ഓർമപ്പെടുത്തുന്ന കച്ചവടം തൃത്താല ഭാഗത്തെ ഉത്സവവേദികളിൽ ഇന്നും മറവിക്കു വിരുന്നാകാതെ നിലകൊള്ളുന്നു.. നെല്ലിനും പകരം മീൻ എന്ന തത്വത്തിൽ അല്പം മാറ്റം വന്നിരിക്കുന്നു എന്നു മാത്രം.. പതിരു കച്ചവടം എന്നറിയപ്പെടുന്ന ഇത് ഉത്സവ ദിവസം രാവിലെ യാ ണ് നടക്കുക.... എന്നാൽ പതിരു കച്ചവട മല്ലാത്ത മീൻ കച്ചവടം
പ്രസിദ്ധ ക്ഷേത്രോത്സവമായ ചിനക്കത്തൂർ പൂരത്തിനും പതിവാണ്. ഗതകാലത്ത് ഉത്സവദിവസം രാവിലെ ചിനക്കത്തൂരിൽ മത്തങ്ങയും കുമ്പളനും വണ്ടി ക്കണക്കിനു വില്പന നടത്തിയിരുന്നു. പച്ചക്കറി കടകൾ വ്യാപകമായതോടെ അത് എന്നെന്നേക്കു മാ യി വിടയോ തി അകന്നു പോയി. ചിനക്കത്തൂരിലെ മീൻ കച്ചവടം ഉത്സവപ്പിറ്റേന്നാണ് നടക്കുക. ഉത്സവം കണ്ടു മടങ്ങുന്നവരിൽ ചിലർ മീൻ വാങ്ങിയാണ് പോവുക. പച്ചമീനുകളോടൊപ്പം ഉണക്ക മത്സ്യവും ഇവിടെ വിൽക്കപ്പെടുന്നു.. പൂരം കാണാൻ വിരുന്നെത്തിയ ബന്ധുക്കളെ വെറും കൈയ്യോടെ തിരിച്ചയക്കരുതെന്ന ആചാരം ഇന്നും പാലിക്കപ്പെട്ടുന്നു: പലരും ഹൽവയും പൊരിയും ഈത്തപഴവുമാണ് ബന്ധുക്കൾക്കു സമ്മാനിക്കുന്നതെങ്കിൽ ചിലർക്കിന്നും പഥ്യം ഉണക്കമീൻ തന്നെയാണ്.
കുറച്ചു വർഷം മുമ്പുവരെ നിരവധി ഉണക്ക മത്സ്യ സ്റ്റാളുകൾ ചിനക്കത്തൂരിൽ ഉണ്ടായിരുന്നു ... ഇന്നത് ഒന്നായി ചുരുങ്ങിയിരിക്കുന്നു. പാലപ്പുറം സ്വദേശിയായ അത്തമാനകത്ത് മൂസ്സക്ക
എല്ലാ വർഷവും പതിവു തെറ്റാതെ ചിനക്കത്തൂരിൽ ഉണക്ക മത്സ്യവുമായി എത്താറുണ്ട്.'' പാലപ്പുറത്തെ പഴക്കം ചെന്ന ഉണറക്കമീൻ കച്ചവടക്കാരൻ കൂടിയാണ് മൂസ്സക്ക
Photo : Athamanakathu Moosa
No comments:
Post a Comment