Friday, 9 August 2024

Balakrishnapulavar

മഠത്തൊടി ബാലകൃഷ്ണ പുലവർ .....
മാസങ്ങൾക്കു മുൻപൊരു നാൾ ഒരു പകൽ നേരത്താണ് അവർ വന്നത്. കേന്ദ്ര സംഗീത നാടക അക്കാദമിയിലെ പ്രോഗ്രാം സെക്ഷനിലെ ശ്രീമതി. സുഭസക്സേന. അവർ യഥാർത്ഥ തോല്പാവ കൂത്തിനെ തെരഞ്ഞെത്തിയതായിരുന്നു. അവരെ ഞാൻ വിളിച്ചു കൊണ്ടു പോയത് ബാലേട്ടൻ എന്നു ഞാൻ സ്നേഹപൂർവം വിളിക്കുന്ന ബാലകൃഷ്ണ പുലവരുടെ അടുത്തേക്കായിരിരുന്നു.
2000 തമിഴ് ശ്ലോകങ്ങൾ കൊണ്ടു ചിട്ടപ്പെടുത്തിയ തോൽപ്പാവ കൂത്തെന്ന കലാരൂപം 200 മണിക്കൂർ ദൈർഘ്യമുള്ള ഒരു നാടകമാണെന്നും നാടകത്തിലേതു പോലെ ശോകം, സന്തോഷം , ഹാസ്യം, ക്രോധം, തുടങ്ങിയ എല്ലാ ഭാവങ്ങളും തോൽപ്പാവകൂത്തിലുമുണ്ടെന്നു പറഞ്ഞപ്പോൾ അവർ അന്തം വിട്ടു. കാരണം ചില മുറി വൈദ്യന്മാരുടെ അര മണിക്കൂർ നീളുന്ന പാവകളിയാണ് തോൽപ്പാവകൂത്തെന്നാണ് അത്രയും കാലം അവർ ധരിച്ചിരുന്നത്.
ഓരോ ഭാവങ്ങളെയും പ്രകടിപ്പിക്കുന്ന പാട്ടുകൾ പാടി കേൾപ്പിക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ ബാലേട്ടൻ  
ഹാസ്യത്തിൽ നിന്നു തുടങ്ങി ഏറ്റവുമൊടുവിൽ പാടി കേൾപ്പിച്ചത് രാമന്റെ വരവു കാണാതെ അശോകവനിയിൽ ദുഃഖത്തെ കടിച്ചൊതുക്കാനാവാതെ കരയുന്ന സീതയുടെ വാക്കുകളായിരുന്നു.
"പൊൻ മാനെ പിടിത്ത വരപ്പോനവരിൽ ള്ളവലും പോയ് പുകിൽ കീലാതോ " : എന്നു ശോകത്തിന്റെ യഥാർത്ഥ ഭാവം ബാലേട്ടന്റെ നാവിൽ നിന്നു പിറന്നതു കാതിൽ കേട്ട അതിഥിയുടെ കണ്ണിലും ഈറൻ നിറഞ്ഞു.
ഇതാണ് ബാലകൃഷ്ണ പുലവർ : പാരമ്പര്യത്തിന്റെ പരിശുദ്ധി കാക്കുന്ന ബാലകൃഷ്ണ പുലവർ - ഇന്നു കേന്ദ്ര സംഗീത അക്കാദമിയിലെ അംഗങ്ങൾ
തോൽപ്പാവകൂത്തിന്റെ യഥാർത്ഥ ഗുരുവര്യനായി ഗണിക്കുന്നത് ബാലകൃഷ്ണ പുലവരെയാണ്. എന്തു കൊണ്ടോ കേരളത്തിലെ ചില സർക്കാർ ഏജൻസികൾ ഇന്നും കണ്ണടച്ചു ഇരുട്ടാക്കുകയാണ്.

No comments:

Post a Comment